CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 43 Seconds Ago
Breaking Now

യുവാവിന്റെ തലച്ചോര്‍ നടപ്പാതയില്‍; മുന്‍ കാമുകി വിളിച്ചുവരുത്തി, പുതിയ പങ്കാളി ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് തല തകര്‍ത്തു; കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്‌ളോറി അക്രമത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതമാണെന്നാണ് വിലയിരുത്തല്‍

മുന്‍ കാമുകിയും, അവരുടെ പുതിയ കാമുകനും ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ പരുക്കേറ്റ യുവാവിന്റെ തലച്ചോറിന്റെ ഒരു ഭാഗം നടപ്പാതയില്‍ കണ്ടെത്തി പോലീസ്. 33-കാരന്‍ പോള്‍ ഫ്‌ളോറിയുടെ  തല ബേസ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് അടിച്ചുതകര്‍ത്തപ്പോഴാണ് തലച്ചോറിന്റെ ഒരു ഭാഗം പുറത്തുവന്നത്. 

22-കാരന്‍ ജെയിംസ് വൈറ്റാണ് ഫ്‌ളോറിയെ അക്രമിച്ചത്. വെസ്റ്റ് ലണ്ടന്‍ ഹാരെഫീല്‍ഡിലെ വീട്ടിലേക്ക് മുന്‍ കാമുകി ക്രിസ്റ്റല്‍ കള്‍ഹാനാണ് ഫ്‌ളോറിയെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18നായിരുന്നു സംഭവങ്ങള്‍. മര്‍ദ്ദിച്ച് കൊല്ലാനായിരുന്നു വൈറ്റ് ശ്രമിച്ചതെന്ന് കോടതിയില്‍ വിശദമാക്കപ്പെട്ടു. 

പിസി ഡീന്‍ വില്ല്യംസാണ് ഫ്‌ളോറിയുടെ തലച്ചോറിന്റെ ഭാഗങ്ങള്‍ തെരുവില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്, ശരീരമാസകലം മുറിവുകളുമായി ഗുരുതരാവസ്ഥയിലാണ് പൊതുജനം ഫ്‌ളോറിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതോടെ പാരാമെഡിക്കുകള്‍ ഇയാളുടെ ജീവന്‍ നിലനിര്‍ത്താന്‍ പോരാട്ടം നടത്തി. 

ഫ്‌ളോറി അക്രമത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതമാണെന്നാണ് വിലയിരുത്തല്‍. ഫ്‌ളോറിയും, കള്‍ഹാനും ദീര്‍ഘകാല പ്രണയത്തിലായിരുന്നുവെങ്കിലും ഗാര്‍ഹിക പീഡനം അരങ്ങേറിയിരുന്നു. ഇതിന് ഫ്‌ളോറി ശിക്ഷയും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ പുതിയ കാമുകനെ ഉപയോഗിച്ച് തിരിച്ചടിച്ചതോടെ ഇരുവര്‍ക്കും എതിരെ വധശ്രമത്തിനാണ് കേസ് നടക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.