CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 59 Seconds Ago
Breaking Now

പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള ദേഷ്യം ; പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അരുണ്‍ കൊലപ്പെടുത്തിയത് തന്നെ ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കൊല്ലപ്പെട്ട രേഷ്മയുടെ പിതാവിന്റെ അര്‍ധസഹോദരനാണ് അരുണ്‍.

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മയെ കാട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പ്രതിയെന്ന് സംശയിക്കുന്ന അരുണ്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇതോടെ പവര്‍ഹൗസില്‍ വണ്ടിത്തറയില്‍ രേഷ്മയുടെ കൊലപാതകം മനഃപൂര്‍വമായ നരഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു

കൊല്ലപ്പെട്ട രേഷ്മയുടെ പിതാവിന്റെ അര്‍ധസഹോദരനാണ് അരുണ്‍. ഇയാള്‍ രാജകുമാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. കൂട്ടുകാര്‍ക്ക് എഴുതിയ കത്തിന്റെ രൂപത്തിലാണ് പത്ത് പേജുകളുള്ള കുറിപ്പ്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മള്‍ തമ്മില്‍ കാണില്ല എന്നുമാണ് കത്തിലെ ഉള്ളടക്കം.

രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളില്‍ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കത്തിലുണ്ട്.

രേഷ്മയെ സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത് പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയി കാട്ടിനുള്ളില്‍ വെച്ച് ഉളിപോലുള്ള മാരകായുധം ഉപയോഗിച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തന്നെ അരുണിന്റെ ഫോണും പോലീസ് കണ്ടെടുത്തിരുന്നു.

അതേസമയം, എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുണ്‍ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും പ്രതി രക്ഷപ്പെടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂര്‍വം എഴുതിയതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.