CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 54 Minutes 14 Seconds Ago
Breaking Now

വംശീയത പിന്തുണച്ച പേരുകളും കലകളും ; ഒരുവിഭാഗത്തെ വേദനിപ്പിക്കുന്ന സന്ദേശങ്ങള്‍ തെരുവില്‍ ഇപ്പോഴും ; മാറ്റാനാകില്ലെന്ന് കൗണ്‍സില്‍

ഷെഫീല്‍ഡിലെ തെരുവ് പേരുകളും പൊതുകലകളും മാറ്റില്ലെന്ന് ഒരു കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്.

കറുത്ത വര്‍ഗക്കാരോട് കാണിക്കുന്ന അനീതികളോട് വലിയ തരത്തില്‍ പ്രതികരണം. കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്തിയിരുന്നവരുടെ പ്രതിമകള്‍ നീക്കം ചെയ്യുന്നതിലേക്കടക്കം പ്രതിഷേധം നീങ്ങിയിരുന്നു. എന്നാല്‍, ഷെഫീല്‍ഡില്‍ അടിമത്തത്തെ പിന്തുണച്ചിരുന്നവരുടെ പേരുകളും കലകളുമുള്ള തെരുവുകളിപ്പോഴുമുണ്ട്. എന്നാല്‍, അവ മാറ്റണമെന്നതിനോട് മാറ്റാന്‍ സാധിക്കില്ല എന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് കൗണ്‍സില്‍. 

'വംശീയവും കാലഹരണപ്പെട്ടതും അസുഖകരമായതുമായ സന്ദേശങ്ങള്‍ നല്‍കുന്നതുമായ' ഷെഫീല്‍ഡിലെ തെരുവ് പേരുകളും പൊതുകലകളും മാറ്റില്ലെന്ന് ഒരു കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. 2020 ല്‍ ബ്രിസ്റ്റോളില്‍ അടിമക്കച്ചവടക്കാരനായ എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ലോക്കല്‍ അതോറിറ്റി ഒരു അവലോകനം നടത്തുകയായിരുന്നു. അടിമത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളുടെ പേരിലുള്ള നിരവധി തെരുവുകള്‍ നഗരത്തില്‍ ഉണ്ടെന്ന് ഇതിലൂടെ കണ്ടെത്തി. 2022 ല്‍ ഒരു റേസ് ഈക്വാലിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കൗണ്‍സില്‍ പറയുന്നു. 

ലോക്കല്‍ ഡെമോക്രസി റിപ്പോര്‍ട്ടിംഗ് സര്‍വീസ് പറയുന്നതനുസരിച്ച്, ഷെഫീല്‍ഡ് കൗണ്‍സില്‍, ഷെഫീല്‍ഡ് മ്യൂസിയങ്ങള്‍, ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി, ഷെഫീല്‍ഡ് ഹാലം യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടുന്നവര്‍ നടത്തിയ അവലോകനം ഈ വര്‍ഷം ആദ്യം കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. 'വംശീയവും കാലഹരണപ്പെട്ടതും അസുഖകരമായതുമായ സന്ദേശങ്ങള്‍ നല്‍കുന്നതുമായ' തെരുവ് പേരുകള്‍, ശേഖരങ്ങള്‍, പൊതു കലകള്‍ എന്നിവ നഗരത്തിലുടനീളം ഉണ്ടെന്ന് അവലോകനം പറഞ്ഞു. 

കാനിംഗ് സ്ട്രീറ്റ്, കാനണ്‍ ഹാള്‍ റോഡ്, ഡുണ്ടാസ് റോഡ്, ഹാവ്‌ലോക്ക് സ്ട്രീറ്റ് തുടങ്ങിയ റോഡുകള്‍ക്ക് അടിമത്തത്തെ ഏതെങ്കിലും തരത്തില്‍ പിന്തുണച്ചിരുന്ന ആളുകളുടെ പേരുകള്‍ നല്‍കി. നഗരത്തില്‍ അത്തരം ആളുകള്‍ക്ക് സമര്‍പ്പിക്കപ്പെട്ട പ്രതിമകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അതിന്റെ സ്മാരകങ്ങളില്‍ വൈവിധ്യത്തിന്റെ അഭാവം ഉണ്ടായിരുന്നുവെന്നും, അവലോകനം കണ്ടെത്തി. 

കൗണ്‍സിലിന്റെ ആസ്തി രജിസ്റ്ററിലെ 100 എണ്ണത്തില്‍ ഒന്നുപോലും വെള്ളക്കാരല്ലാത്ത വ്യക്തിക്ക് സമര്‍പ്പിച്ചിട്ടില്ല. ഷെഫീല്‍ഡില്‍ ആഘോഷിക്കപ്പെടുന്ന ചരിത്രപുരുഷന്മാരില്‍ പലരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ജെയിംസ് മോണ്ട്‌ഗോമറി, മേരി ആന്‍ റോസണ്‍ തുടങ്ങിയ ഉന്മൂലന പ്രചാരകരുമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കണ്ടെത്തലുകളെക്കുറിച്ചുള്ള ഒരു കൂടിയാലോചന ജൂലൈയ്ക്കും സെപ്തംബറിനുമിടയില്‍ നടന്നതായും പ്രതികരിച്ചവരില്‍ ഭൂരിഭാഗവും മാറ്റങ്ങളൊന്നും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കണ്ടെത്തി. ഒരു കൗണ്‍സില്‍ വക്താവ് പറഞ്ഞു: 'ഞങ്ങള്‍ ഈ ശക്തമായ വികാരം അംഗീകരിക്കുന്നു, നിലവിലുള്ള തെരുവുകളുടെ പേരുകള്‍ മാറ്റാനോ പ്രതിമകള്‍ നീക്കം ചെയ്യാനോ നിലവില്‍ ഉദ്ദേശിക്കുന്നില്ല'. റേസ് ഈക്വാലിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ശുപാര്‍ശകള്‍ അനുസരിച്ച് അതോറിറ്റി പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.