CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 51 Seconds Ago
Breaking Now

ഭാര്യ ജോലി ചെയ്ത ടെക്‌നോപാര്‍ക്കില്‍ അധിക സുരക്ഷ നല്‍കി ബെഹ്‌റ; ബാധ്യത വരുത്തിയത് ഒരു കോടിയിലേറെ

22 പേരെയാണ് ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അനുവദിച്ചതാവട്ടെ 40 പേരെയും.

ടെക്‌നോപാര്‍ക്ക് സുരക്ഷയ്ക്കായി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടതില്‍ അധികം പൊലീസുകാരെ നിയോഗിച്ചത് വരുത്തി വെച്ചത് വന്‍ സാമ്പത്തിക ബാധ്യത.1.70 കോടി രൂപയുടെ അധിക ബാധ്യതയാണ് വന്നിരിക്കുന്നത്. അധികമായി 18 വനിതാ പൊലീസുകാരെയാണ് ടെക്‌നോപാര്‍ക്കില്‍ ബെഹ്‌റ അയച്ചത്. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി ആവശ്യപ്പെടാതെ തന്നെ അധിക പൊലീസുകാരെ നല്‍കുകയായിരുന്നെന്നാണ് ടെക്‌നോപാര്‍ക്ക് അധികൃതരുടെ വിശദീകരണം. അതിനാല്‍ ഈ തുക തങ്ങള്‍ തിരിച്ചടക്കില്ലെന്നും ടെക്‌നോപാര്‍ക്ക് വ്യക്തമാക്കി. 22 പേരെയാണ് ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അനുവദിച്ചതാവട്ടെ 40 പേരെയും.

അധികമായി നിയോഗിച്ച പൊലീസുകാരെ നിലവിലെ ഡിജിപി അനില്‍ കാന്ത് സ്ഥാനമേറ്റതിന് പിന്നാലെ പിന്‍വലിച്ചിരുന്നു. സാമ്പത്തിക ബാധ്യതയില്‍ എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കത്തും നല്‍കിയിട്ടുണ്ട്. വാക്കാല്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൂടുതല്‍ പേരെ നല്‍കിയതെന്നാണ് ബെഹ്‌റ അനില്‍ കാന്തിനെ അറിയിച്ചത്. കേരള പൊലീസിന് കീഴിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ് ടെക്‌നോപാര്‍ക്കിന്റെ സുരക്ഷാ ചുമതല. സുരക്ഷയ്ക്കായി ടെക്‌നോപാര്‍ക്ക് പണം നല്‍കണം. ആയുധവുമായി കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് നല്‍കേണ്ടത്. ആവശ്യപ്പെട്ട 22 പൊലീസുകാരുടെ ശമ്പളം എല്ലാ വര്‍ഷവും ടെക്‌നോപാര്‍ക്ക് നല്‍കി.

18 പേരുടെ ശമ്പളം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് എസ്‌ഐഎസ്എഫ് കത്ത് നല്‍കിയെങ്കിലും ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയ്ക്ക് പണം നല്‍കാനാവില്ലെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ വ്യക്തമാക്കി. കുടിശ്ശിക കൂടി വന്നിട്ടും അധികമായി നിയോഗിച്ചവരെ പിന്‍വലിച്ചില്ല. ഒടുവില്‍ അനില്‍ കാന്ത് സ്ഥാനമേറ്റ തൊട്ടുത്ത ദിവസം 18 പൊലീസുകാരെയും പിന്‍വലിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.