
















ബ്രിട്ടനില്‍ പരമാവധി ജൂതന്‍മാരെ കൊന്നുവീഴ്ത്തുക. അവരുടെ ദുഷിച്ച രക്തം കൊണ്ട് പുഴ ഒഴുക്കുക. ഇതിനിടയില്‍ ക്രിസ്ത്യാനികളെ കൊല്ലാന്‍ പറ്റിയാല്‍ അത് 'ബോണസ്'. ബ്രിട്ടനിലെ ഏറ്റവും വലിയ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളുടെ സ്വന്തം വാക്കുകളാണ് ഇത്.
ടുണീഷ്യന്‍ വംശജനായ മുന്‍ ഹോട്ടല്‍ എന്റര്‍ടെയിനര്‍ വാലിദ് സദൗവിയായിരുന്നു അക്രമണത്തിന്റെ സൂത്രധാരന്‍. ബ്രിട്ടീഷുകാരിയെ വിവാഹം ചെയ്ത് രാജ്യത്ത് താമസിക്കാന്‍ അവസരം തരപ്പെടുത്തിയ ഇയാള്‍ക്ക് വെറും കത്തി കൊണ്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് പകരംവീട്ടാന്‍ കഴിയില്ലെന്ന മനസ്ഥിതിയായിരുന്നു.
പദ്ധതിയിടുന്ന കൂട്ടക്കൊല നടത്താന്‍ ഓട്ടോമാറ്റിക് തോക്കാണ് ആവശ്യമെന്ന് സഹതീവ്രവാദി ഫറൂക്കിനോട് ഇയാള്‍ പറയുകയും ചെയ്തു. എന്നാല്‍ പദ്ധതിയില്‍ ഇവര്‍ക്കൊപ്പം നിന്ന കുടിയേറ്റക്കാരനും, ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചിരുന്ന അമര്‍ ഹുസൈന്‍ യഥാര്‍ത്ഥത്തില്‍ പോലീസ് അണ്ടര്‍കവറായിരുന്നു. ഇതോടെയാണ് ഭീകരാക്രമണ പദ്ധതി പൊളിഞ്ഞത്. 
കഴിഞ്ഞ വര്‍ഷം മേയില്‍ ആയുധങ്ങള്‍ വാങ്ങാന്‍ ലങ്കാഷയറിലെ സ്പാ ഹോട്ടല്‍ കാര്‍ പാര്‍ക്കില്‍ എത്തിയപ്പോള്‍ പോലീസ് ഇവിടെ കാത്തുനിന്നിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് മാഞ്ചസ്റ്ററിലെ ജൂത സമൂഹ കേന്ദ്രങ്ങള്‍ സദൗവിയും, ഹുസൈനും നോട്ടമിട്ട് വെച്ചിരുന്നു. ഇതില്‍ നഴ്‌സറികളും, സ്‌കൂളും, റെസ്റ്റൊറന്റും, കോഫി ഷോപ്പും, സിനഗോഗും വരെ ഉള്‍പ്പെടുന്നു.
സദൗവിയുടെ പക്കലേക്ക് ആയുധങ്ങള്‍ എത്തുന്നതിന് മുന്‍പാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇപ്പോള്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തില്‍ 38-കാരനായ സദൗവിയും, 52-കാരനായ ഫറൂക്കിനെയും കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്.
ഭീകരവാദം തങ്ങളുടെ മതമാണെന്നും, ഖുറാന്‍ പ്രകാരം ഇത് സാധാരണ കാര്യമാണെന്നുമാണ് ഒരു പ്രതി പോലീസിനോട് പ്രതികരിച്ചത്. അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് വരെ ഇയാള്‍ പറഞ്ഞുകളഞ്ഞുവെന്നത് ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു.