CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes Ago
Breaking Now

17-കാരിയുമായുള്ള ലൈംഗികകഥകള്‍ ആന്‍ഡ്രൂ രാജകുമാരനെ കുരുക്കുമോ? വിര്‍ജിനിയ റോബര്‍ട്‌സിന്റെ വെളിപ്പെടുത്തല്‍ അന്വേഷിച്ചെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്; എന്നാല്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന് അധികൃതര്‍

ആന്‍ഡ്രൂ രാജകുമാരന്‍ ആരോപണങ്ങള്‍ തുടര്‍ച്ചയായി നിഷേധിച്ച് വരികയാണ്

ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളാണ് വിര്‍ജിനിയ റോബര്‍ട്‌സ് എന്ന 35-കാരി നടത്തിയത്. 17-ാം വയസ്സില്‍ ആന്‍ഡ്രൂ രാജകുമാരനുമായി നടന്ന ലൈംഗികബന്ധത്തിന്റെ കഥകളാണ് വിര്‍ജിനിയ വെളിപ്പെടുത്തിയത്. വിവാദ ലൈംഗിക പീഡനകന്‍ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടാണ് ആന്‍ഡ്രൂവും വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് രാജകുമാരന് എതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബ്രിട്ടീഷ് പോലീസ്. 

റോബര്‍ട്‌സ് ഇപ്പോള്‍ വിര്‍ജിനിയ ജിഫര്‍ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്. 2001-ല്‍ എപ്സ്റ്റീന്റെ ഇടനിലക്കാരിയായ ജിസെലിന്‍ മാക്‌സ്‌വെല്ലിന്റെ ലണ്ടന്‍ ടൗണ്‍ഹൗസില്‍ വെച്ചാണ് യോര്‍ക്ക് ഡ്യൂക്കിനെ റോബര്‍ട്‌സ് കാണുന്നത്. നൈറ്റ്ക്ലബില്‍ വെച്ച് രാജകുമാരന്‍ പെണ്‍കുട്ടിക്ക് വോഡ്ക നല്‍കിയ ശേഷമായിരുന്നു കിടപ്പറ പങ്കിട്ടതെന്നാണ് വെളിപ്പെടുത്തല്‍. 

എന്‍ബിസിയിലാണ് റോബര്‍ട്‌സ് ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ജിസെലിന്റെ വീട്ടില്‍ ഉറക്കം ഉണരുമ്പോഴാണ് രാജകുമാരനെ കാണുമെന്ന വിവരം നല്‍കിയത്. ഇതിന് ശേഷം ക്ലബ് ട്രാംപിലെ വിഐപി സെക്ഷനില്‍ വെച്ച് ആന്‍ഡ്രൂ മദ്യം നല്‍കി. ഇതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിച്ച ശേഷമായിരുന്നു ലൈംഗികത. 

എന്നാല്‍ ആന്‍ഡ്രൂ രാജകുമാരന്‍ ആരോപണങ്ങള്‍ തുടര്‍ച്ചയായി നിഷേധിച്ച് വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന വാദം യാതൊരു അടിസ്ഥാനവുമില്ലെന്നാണ് രാജകുമാരന്റെ വാദം. ആരോപണങ്ങളില്‍ മെട്രോപൊളിറ്റന്‍ പോലീസ് സര്‍വ്വീസ് തെളിവുകള്‍ പരിശോധിച്ച് നടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചെന്ന് വക്താവ് പറയുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ആന്‍ഡ്രൂവിന് പിന്തുണ നല്‍കി ബക്കിംഗ്ഹാം കൊട്ടാരം നിലപാട് സ്വീകരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.