CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 59 Seconds Ago
Breaking Now

ബിയര്‍ഗേറ്റ് വിഷയത്തില്‍ മിണ്ടിപ്പോകരുത്! ലേബര്‍ ആക്ടിവിസ്റ്റുകളോട് നിശബ്ദത പാലിക്കാന്‍ പാര്‍ട്ടി ഉത്തരവ്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കരുത്; ലേബര്‍ നേതാവും സംഘവും ലോക്ക്ഡൗണ്‍ നിയമം തെറ്റിച്ചപ്പോള്‍ ബിബിസി റിപ്പോര്‍ട്ട് ചുരുങ്ങിയതില്‍ പരാതി രൂക്ഷം

ബിയര്‍ഗേറ്റ് വിവാദത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായി ബിബിസി

ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറുടെ നേതൃത്വം പ്രതിസന്ധിയിലാക്കിയ ബിയര്‍ഗേറ്റ് വിവാദത്തില്‍ ഡുര്‍ഹാമിലെ പാര്‍ട്ടി ആക്ടിവിസ്റ്റുകളോട് നിശബ്ദത പാലിക്കാന്‍ ഉത്തരവിട്ട് ലേബര്‍ പാര്‍ട്ടി. ലോക്ക്ഡൗണ്‍ സമയത്തെ ബിയര്‍, കറി പാര്‍ട്ടിയെ കുറിച്ച് പൊതുവായി സംസാരിക്കരുതെന്നാണ് ലോക്കല്‍ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് നടന്ന കൂടിച്ചേരലിനെ കുറിച്ച് പുതിയ സുപ്രധാന വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി കഴിഞ്ഞ ആഴ്ചയാണ് ഡുര്‍ഹാം കോണ്‍സ്റ്റാബുലറി പ്രഖ്യാപനം നടത്തിയത്. ഈ ഘട്ടത്തില്‍ ഇന്‍ഡോറിലെ കൂടിച്ചേരലുകള്‍ക്ക് വിലക്ക് നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്കല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഡുര്‍ഹാം മൈനേഴ്‌സ് ഹാളില്‍ കീര്‍ സ്റ്റാര്‍മറും, മറ്റ് സഹായികളും ഒത്തുകൂടിയത് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. Caught on camera: Sir Keir was filmed drinking in the Miners Hall last year

എന്നാല്‍ മാസങ്ങളോളം സംഭവത്തെ കുറിച്ച് നിശബ്ദത പാലിച്ചും, നുണകള്‍ പറഞ്ഞും പ്രതിരോധിച്ച് നിന്ന കീര്‍ സ്റ്റാര്‍മര്‍ ഒടുവില്‍ ഈയാഴ്ച ഔദ്യോഗിക പ്രതികരണം നല്‍കിയിരുന്നു. പോലീസ് തനിക്കെതിരെ ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കിയാല്‍ ലേബര്‍ നേതൃസ്ഥാനം രാജിവെയ്ക്കുമെന്നാണ് കീര്‍ വ്യക്തമാക്കി. എന്നാല്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും, കൊവിഡ് ഫൈന്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ രാജിവെയ്ക്കുമോയെന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. 

ഇതിനിടെ ബിയര്‍ഗേറ്റ് വിവാദത്തില്‍ ശരിയായ രീതിയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്യാന്‍ തയ്യാറായില്ലെന്ന് അറിയിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി ബിബിസി സമ്മതിച്ചു. ഒരു വിഷയത്തില്‍ നൂറിലേറെ പരാതി ലഭിച്ചാല്‍ പ്രസ്താവന നടത്തുന്ന പതിവ് ബിബിസിയ്ക്കുണ്ട്. എന്നാല്‍ വാര്‍ത്തയെ വിവിധ ന്യൂസ്, കറന്റ് അഫയേഴ്‌സ് പരിപാടികളില്‍ കവര്‍ ചെയ്‌തെന്നാണ് ചാനലിന്റെ ന്യായീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.