CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 58 Seconds Ago
Breaking Now

ആശ്വാസകരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം ; ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കും

ഇറാന്‍ കൈമാറിയ പത്തിന സമാധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒന്നാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു

ഇറാനെ പൂര്‍ണമായും നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി നടപ്പിലാക്കാന്‍ വെറും രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന നിബന്ധനയോടെയാണ് ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് തയ്യാറായത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേലും ഈ വെടിനിര്‍ത്തലിനോട് സഹകരിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്‍ കൈമാറിയ പത്തിന സമാധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒന്നാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. തര്‍ക്കവിഷയങ്ങളില്‍ ഭൂരിഭാഗത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശ ധാരണയില്‍ എത്തിയതായും വരും ദിവസങ്ങളില്‍ അന്തിമ കരാര്‍ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആറാഴ്ച പിന്നിട്ട ഈ യുദ്ധത്തില്‍ ഇതിനോടകം അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. ഇതില്‍ 1,600-ഓളം പേര്‍ ഇറാനിലെ സാധാരണക്കാരാണ്. ഇറാന്റെ ഊര്‍ജ്ജ സ്രോതസ്സുകള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണി വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. എന്നാല്‍ നയതന്ത്ര ഇടപെടലുകള്‍ ശക്തമായതോടെ വലിയൊരു ദുരന്തമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 10-ന് ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ യുദ്ധത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് രാജ്യാന്തര സമൂഹം കരുതുന്നത്. ഇറാന്റെ പുതിയ പരമോന്നത നേതാവും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.