CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 41 Seconds Ago
Breaking Now

15 സുരക്ഷിത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി ; കോവിഡ് വ്യാപനം കൂടിയതിനാല്‍ അമേരിക്കയെ ഒഴിവാക്കി

യൂറോപ്യന്‍ യാത്രക്കാര്‍ക്ക് സമാനമായ രീതിയില്‍ ചൈനയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് ചൈനയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കോവിഡ് ഭീതിയില്‍ മാര്‍ച്ച് പകുതി മുതല്‍ അടച്ച അതിര്‍ത്തികള്‍ ഇന്ന് മുതല്‍ തുറക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കോവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുള്ളു. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് അമേരിക്കയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഉറുഗ്വായ്, അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, സെര്‍ബിയ, സൗത്ത് കൊറിയ, തായ്‌ലാന്‍ഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം നല്‍കുക. അതേസമയം യൂറോപ്യന്‍ യാത്രക്കാര്‍ക്ക് സമാനമായ രീതിയില്‍ ചൈനയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് ചൈനയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പുതിയ കോവിഡ് കേസുകള്‍ ശമനമില്ലാതെ തുടരുന്ന ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും അനുമതിയില്ല. കൃത്യമായ സാമൂഹിക അകലം പാലിച്ച രാജ്യങ്ങള്‍, പുതിയ കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍ തുടങ്ങിയ ശാസ്ത്രീയ ഘടകങ്ങള്‍ വിലയിരുത്തിയാണ് 15 രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വ്യക്തമാക്കി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ പട്ടിക പരിഷ്‌കരിക്കുന്നമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.