ബ്രിട്ടനില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരുടെ കുടിയേറ്റം അസഹനീയമായതോടെയാണ് ബ്രക്‌സിറ്റ് ഹിതപരിശോധന നടത്തി സ്വതന്ത്രമാകാനുള്ള തീരുമാനം ജനങ്ങള്‍ കൈക്കൊണ്ടത്. ഇതിന് ശേഷമുള്ള നടപടികള്‍ക്കിടെ രണ്ട് ദേശീയ തെരഞ്ഞെടുപ്പുകളും ബ്രിട്ടനില്‍ അരങ്ങേറി. ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ബ്രിട്ടനില്‍ പുതിയ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പാക്കാന്‍ തീരുമാനിച്ചത്.
ബ്രിട്ടനിലെ പുതിയ പോയിന്റ്‌സ് ബേസ്ഡ് സിസ്റ്റത്തിന് കീഴില്‍ വര്‍ക്ക് വിസകള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 660 മില്ല്യണിലേറെ ജനങ്ങള്‍ അപേക്ഷിക്കാനുള്ള യോഗ്യത നേടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതുവഴി ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കൈവിട്ട് മുന്നേറുമെന്നാണ് മൈഗ്രേഷന്‍ വാച്ച് യുകെ അവകാശപ്പെടുന്നത്. കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്ന ഈ ഗ്രൂപ്പിന്റെ കണക്ക് പ്രകാരം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രം 250 മില്ല്യണിലേറെ പേര്‍ വിസയ്ക്കായി അപേക്ഷിക്കുമെന്നാണ് കരുതുന്നത്.
ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ച പുതിയ വിസാ സിസ്റ്റം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുനഃപ്പരിശോധിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തൊഴിലില്ലായ്മ നേരിടുന്ന ബ്രിട്ടീഷുകാര്‍ക്ക് ജോലി നല്‍കാന്‍ ഇതുവഴി സാധിക്കുമെന്നും മൈഗ്രേഷന്‍ വാച്ച് വാദിക്കുന്നു. സ്‌കീമിന് കീഴില്‍ വര്‍ക്ക് വിസ നേടാന്‍ സാധിക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇവര്‍ പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ടു. കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനും, ജോബ് ഓഫറുമാണ് അടിസ്ഥാന ആവശ്യങ്ങള്‍.
എന്നാല്‍ ലാഭത്തില്‍, സംഘടിതരല്ലാത്ത വിദേശ ജോലിക്കാരെ ജോലിക്കെടുക്കാന്‍ ബിസിനസ്സ് മേഖല ചൂഷണം നടത്തുമെന്ന് മൈഗ്രഷന്‍ വാച്ച് ആരോപിക്കുന്നു. 'ലേബറിന് കീഴില്‍ സംഭവിച്ചത് പോലെ കുടിയേറ്റം പരിധികള്‍ ലംഘിക്കും. തൊഴിലില്ലായ്മ ഉയരുമ്പോള്‍ ഇതിന് അനുവദിക്കാന്‍ പാടില്ല. വിസ നല്‍കുന്നവരുടെ എണ്ണത്തില്‍ പരിധി വേണം. ഇമിഗ്രേഷന്‍ നിയന്ത്രണം പിടിച്ചെടുത്ത് ബിസിനസ്സുകള്‍ക്ക് കൈമാറുന്നതിന്റെ നേട്ടം എന്താണ്?', ചെയര്‍മാന്‍ ആല്‍പ് മെഹ്മെറ്റ് ചോദിച്ചു.
അതേസമയം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഇത്രയും പേര്‍ യുകെയില്‍ എത്തുമെന്ന കണക്കില്‍ കാര്യമില്ലെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു. ആകെ എണ്ണം കുറയ്ക്കാന്‍ പുതിയ സിസ്റ്റം ഉപകരിക്കും.