CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 30 Minutes 33 Seconds Ago
Breaking Now

പുടിന്റെ മുഖ്യ വിമര്‍ശനകനുമായ അലക്‌സി നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

റഷ്യന്‍ പ്രതിപക്ഷ നേതാവും വ്‌ളാഡിമിര്‍ പുടിന്റെ മുഖ്യ വിമര്‍ശനകനുമായ അലക്‌സി നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അലക്‌സി നവാല്‍നിയെ ചികിത്സിച്ച അലക്‌സാണ്ടര്‍ മുറഖോവ്‌സ്‌കി എന്ന സൈബീരിയന്‍ ഡോക്ടറെയാണ് കാണാതായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് അദ്ദേഹത്തെ കാണാതാകുന്നത്. സ്വന്തം വാഹനത്തില്‍ കാട്ടില്‍ വേട്ടയാടാന്‍ പോയ അദ്ദേഹത്തെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. മോസ്‌കോയില്‍ നിന്ന് 2,200 കിലോമീറ്റര്‍ അകലെയുള്ള ഓംസ്‌ക് മേഖലയിലെ പോലീസാണ് അദ്ദേഹത്തെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഹെലികോപ്ടറും ഡ്രോണുകളും ഉപയോഗിച്ചാണ് അദ്ദേഹത്തിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നത്.

സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് അലക്‌സി നവാല്‍നി കുഴഞ്ഞുവീണത്. ഇതോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ഓംസ്‌കിലെ ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ നവാല്‍നിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവനായിരുന്നു കാണാതായ അലക്‌സാണ്ടര്‍ മുറഖോവ്‌സ്‌കി. ആദ്യം നവോല്‍നിയെ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ചികിത്സിച്ചിരുന്നുവെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ജര്‍മ്മനിയിലേക്ക് മാറ്റുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.