CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 31 Seconds Ago
Breaking Now

അനുപമ സഹോദരിയെ പോലെയെന്നാണ് അജിത്ത് പറഞ്ഞിരുന്നത് ; വിവാഹ മോചനത്തിന് ഭീഷണിപ്പെടുത്തി ; കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ട് ; ആരോപണവുമായി നാസിയ

പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്നും അനുപമ സമ്മതപത്രം നല്‍കിയത് താന്‍ കണ്ടിരുന്നെന്നും അത് താന്‍ വായിച്ചു നോക്കിയിരുന്നെന്നും നാസിയ പറഞ്ഞു.

പ്രസവിച്ച കുട്ടിയെ തിരിച്ചുകിട്ടുന്നതിനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരുന്ന അനുപമക്കെതിരെ അജിത്തിന്റെ മുന്‍ ഭാര്യ നാസിയ  പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക്  കൈമാറിയത് അനുപമയുടെ അറിവോടെയാണെന്നും അനുപമ സമ്മതപത്രം നല്‍കിയത് താന്‍ കണ്ടിരുന്നെന്നും അത് താന്‍ വായിച്ചു നോക്കിയിരുന്നെന്നും നാസിയ പറഞ്ഞു. അനുപമയുടെ അച്ഛന്‍  ആവശ്യപ്പെട്ടതു പ്രകാരം വിവാഹമോചനം തരില്ലെന്ന് പറയാന്‍ അനുപമയുടെ വീട്ടില്‍ പോയിരുന്നു. ഇതിനു ശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും നാസിയ പറഞ്ഞു.

നാസിയയുടെ വാക്കുകള്‍ 'അജിത്ത് എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം ചെയ്തത്. 2011 ലായിരുന്നു വിവാഹം. എന്റെ ഭര്‍ത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. അവള്‍ സഹോദരിയെ പോലെയാണെന്നാണ് അന്ന് അജിത്ത് പറഞ്ഞത്. ഞാന്‍ ഒരുപാട് സഹിച്ചു. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഇവര്‍ തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയിരുന്നില്ല. അടുത്ത വീട്ടിലാണ് കിടന്നത്. അനുപമ ഗര്‍ഭിണിയായിരുന്ന മൂന്നാം മാസം തന്നെ ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു. എന്റെ വീട്ടില്‍ വിളിച്ച് എന്റെ വീട്ടുകാരോട്എന്നെ വിളിച്ചു കൊണ്ടു പോകാന്‍ അജിത്ത് നിര്‍ബന്ധിച്ചിരുന്നു.''

''പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണ്. അനുപമയുടെ അച്ഛന്‍ ആരാഞ്ഞതിനു മറുപടിയായി വിവാഹമോചനം തരില്ലെന്ന് പറയാന്‍ അനുപമയുടെ വീട്ടില്‍ പോയിരുന്നു. ഇതിനു ശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നല്‍കിയത്. അനുപമ സമ്മതപത്രം നല്‍കിയത് കണ്ടിരുന്നു. അത് താന്‍ വായിച്ചു നോക്കിയിരുന്നു. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് അജിത്ത് വിവാഹമോചനം വാങ്ങിയത്. തന്നെ സഹായിക്കാന്‍ ഇപ്പോള്‍ ആരുമില്ല. ഇങ്ങനെ അലഞ്ഞു തിരഞ്ഞ് നടക്കുകയാണ്.''

പാര്‍ട്ടി മേഖല കമ്മറ്റിയിലേക്ക് രണ്ടു വര്‍ഷം മുന്‍പ് അനുപമ വന്നതിനു ശേഷമാണ് ഇരുവരും തമ്മില്‍ ബന്ധം തുടങ്ങിയതെന്നും നാസിയ പറയുന്നു. കമ്മിറ്റിയില്‍ ഒക്കെ ഇരുവരും ഒരുമിച്ച് ഇരിക്കുമ്പോള്‍ എന്താണെന്ന് ചോദിക്കാറുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താന്‍ ഇറങ്ങിപ്പോകുകയുണ്ടായി. അന്ന് അജിത്ത് തന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയായിരുന്നു. അവള്‍ സഹോദരിയെ പോലെയാണെന്നാണ് അന്ന് അജിത്ത് പറഞ്ഞതെന്നും നാസിയ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.