CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 20 Seconds Ago
Breaking Now

രാജാവിനെ തോല്‍പ്പിച്ച ബാലന്‍

ദുഷ്ടനായ രാജാവിന്റെ ഭരണത്തില്‍ എല്ലാ  ദുഷ്ടതകളും  നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം . അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാള്‍ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തന്റെ പ്രജകള്‍ വധശിക്ഷ നല്‍കാന്‍ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തില്‍ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുന്‍പത്തെ രാജാവായിരുന്ന രാമകൃഷ്ണ വര്‍മ്മ എന്ന രാജാവിന്റേതായിരുന്നു ഈ രാജ്യം. രാമകൃഷ്ണ വര്‍മ്മ രാജന്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു.നാടിന്റയും തന്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിന്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവര്‍മ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാല്‍ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവര്‍മ്മ ചിന്തിക്കാന്‍ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീര്‍ക്കണമെന്ന് സിംഹവര്‍മ്മ തീരുമാനിച്ചു. അതിനായി അദേഹം അവസരം കാത്തിരുന്നു.  രാമകൃഷ്ണ വര്‍മ്മ  യുടെ നാടിന്റെ അതിര്‍ത്തി കടന്നാല്‍ പിന്നീട് ക്രൂരനായ ഹ്യൂമിന്റെ നാടാണ്. ഹ്യൂമിന് രാമകൃഷ്ണ വര്‍മ്മയുടെ നാട് സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു ദിവസം രാത്രിയില്‍ ഹ്യൂം സിംഹവര്‍മ്മയെ തന്റെ രഹസ്യസങ്കേതത്തില്‍ കണ്ടുമുട്ടി. തുടര്‍ന്ന് സിംഹവര്‍മ്മയും ഹ്യൂമും ചേര്‍ന്ന്  രാമകൃഷ്ണ വര്‍മ്മ യെ കൊല്ലാന്‍ പദ്ധതി തയാറാക്കി. ഒരു ദിവസം രാത്രിയില്‍ രാജാവും സിംഹവര്‍മ്മയും തേരില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ഹ്യുമിന്റെ ആളുകള്‍ വളഞ്ഞാക്രമിച്ച് രാജാവിനെ വധിച്ചു. രാജാവ് കൊല്ലപ്പെട്ട വിവരം എല്ലാവരും അറിഞ്ഞു. ജനങ്ങള്‍ കൂടുതലായി വിഷമിക്കാന്‍ തുടങ്ങി. പക്ഷേ, രാജാവിന്റെ ദേഹം എവിടെയാണുള്ളതെന്നാര്‍ക്കും അറിയില്ല. രാജാവ് മരിച്ച രാത്രി ഇയാളുടെ ദേഹം സംസ്‌ക്കരിക്കട്ടെ എന്ന് സിംഹവര്‍മ്മ ചോദിച്ചു. വേണ്ട എന്ന് ഹ്യൂം പറഞ്ഞു. ഹ്യൂം താന്‍ മാറ്റിവെച്ചിരുന്ന ബോംബുകള്‍ രാജാവിന്റെ ദേഹത്ത് കെട്ടിവെച്ചു. എന്നിട്ട് രാജാവിനെ അദേഹത്തിന്റെ തേരില്‍ ഇരുത്തി കൊക്കയിലേയ്ക്ക് തേരുമായി മറിച്ചിട്ടു. രാജാവിന്റെ മരണശേഷമാണ് ഹ്യൂമിന്റെ ക്രൂരഭരണം ആ രാജ്യത്ത് നടമാടിയത്. നമ്മെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന അഹങ്കാരം ഹ്യൂമില്‍ നിറഞ്ഞു. എന്നാല്‍ ജനങ്ങള്‍ ഈ സമയത്ത് നാടിന് പഴയപോലെ സമാധാനം വേണമെന്ന് ആശിച്ചു. ആ നാട്ടില്‍ രാജശേഖര്‍ സുമംഗല ദേവി എന്ന ദമ്പതികള്‍ ജീവിച്ചിരുന്നു. അവര്‍ക്ക് ഭീമരാജ് എന്നൊരു മകനുണ്ടായിരുന്നു. അവന്‍ മഹാവികൃതിയായിരുന്നു. കൂട്ടുകാരെയൊക്കെ പേടിപ്പിക്കുമായിരുനു. ഭീമിന്റെ അച്ഛന്‍ ഒരു ദിവസം ഭക്ഷണം വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു പോരുമ്പോള്‍ ഒരു ആള്‍ക്കൂട്ടം അയാള്‍ കണ്ടു. ഹ്യൂമിന്റെ ആളുകള്‍ ഒരു പാവത്തിനെ തല്ലിച്ചതയ്ക്കുന്നു. ഭീമിന്റെ അച്ഛന്‍ ഇതുകണ്ട് ഹ്യൂമിന്റെ ആളുകളോടായി പറഞ്ഞു ഹ്യൂമിന്റെ പാദസേവകരെ നിങ്ങള്‍ എന്തിന് ആ പാവത്തിനെ തല്ലുന്നു. ഇതോടെ ഹ്യൂമിന്റെ ആളുകളും ഭീമിന്റെ അച്ഛനും യുദ്ധം തുടങ്ങി. ഭീമിന്റെ അച്ഛന്‍ അവരെ തല്ലിച്ചതച്ചു. ഒരാള്‍ മാത്രം തന്റെ തോക്ക് എടുത്ത്  അയാളുടെ കാലിലേയ്ക്ക് വെടിവെച്ചു. ഭീമിന്റെ അച്ഛന്‍ രാജശേഖറിനെ വീട്ടില്‍ കൊണ്ടുപോയി കിടത്തി. ഇതുകണ്ട ഭീമിന് സങ്കടം സഹിക്കാന്‍ വയ്യാതായി. അവന്‍ ഹ്യൂമിന്റെ പടയ്ക്ക് നേരെ പാഞ്ഞു. എന്നിട്ടവന്‍ പറഞ്ഞു. എടാ ഹ്യൂം ധൈര്യമുണ്ടെങ്കില്‍ എന്നോട് ഏറ്റുമുട്ടുക. മഠയന്‍ മാരായ ഹ്യൂമിന്റെ പാദസേവകര്‍ക്ക് ഇതുകേട്ട് ദേഷ്യമായി. അവര്‍ ഭീമിനോട് ഏറ്റുമുട്ടാന്‍ തുടങ്ങി. പടയാളികള്‍ ഒന്നൊന്നായി തോറ്റോടി. ഇതുകേട്ട ഹ്യൂമിനും ദേഷ്യം വര്‍ദ്ധിച്ചു. ഭീം വീട്ടിലേയ്ക്ക് തിരിച്ചു പോയി. അമ്മേ ഞാന്‍ അച്ഛനെ തല്ലിയവരെ നശിപ്പിച്ചു എന്ന് ഭീം പറഞ്ഞു. നീയെന്താണ് മോനെ ഈ ചെയ്തത്. നീ ഇപ്പോള്‍ ചെയ്തത് കുട്ടികളിയല്ല. പിന്നെ ഞാന്‍ എന്ത് ചെയ്യാനാ തോല്‍ക്കണമായിരുന്നോ. നാം ഒരിക്കലും തോല്‍ക്കുവാന്‍ പാടില്ല അമ്മേ. മോന്‍ നശിപ്പിച്ചത് കളിപ്പാട്ടത്തെ അല്ല ഹ്യൂമിന്റെ സൈന്യത്തെയാണ്. അപ്പോള്‍ ഭീം ചോദിച്ചു. അമ്മേ ഈ ഹ്യൂം ആരാ. അപ്പോള്‍ അമ്മ പറഞ്ഞു. അതാണ് ഇവിടുത്തെ രാജാവ്. പക്ഷേ, വെറും രാജാവ് അല്ല ക്രൂരനാണയാള്‍. അവന്‍ നമ്മുടെ നാട്ടിലെ രാക്ഷസനാണ്. നീ ആറു വയസ്സ് പ്രായമായപ്പൊള്‍ രാമകൃഷ്ണ വര്‍മ്മ ആയിരുന്നു ഇവിടുത്തെ രാജാവ്. അദേഹം നല്ലവനായിരുന്നു. അദേഹം ജനങ്ങളുടെ സങ്കടമറിഞ്ഞു പ്രവര്‍ത്തിക്കുമായിരുന്നു. ആ നല്ല രാജാവ് മരിച്ചതോടെ ഈ നാട്ടിലെ സന്തോഷവും സമാധാനവും സൗഹൃദവും സ്‌നേഹവുമൊക്കെ നഷ്ടപ്പെട്ടു. പിന്നീട് ശത്രുതയും വഞ്ചനയും വെറുപ്പും കൂടി.ഇയാള്‍ നമ്മുടെ നാടിനെ നശിപ്പിക്കും മോനെ. ഇവനെ അനുസരിച്ച് നടക്കാനാണോ അമ്മേ നമ്മള്‍ ജീവിക്കുന്നത്. അതെ, മോനെ നമുക്കൊന്നും ചെയ്യാനാവില്ല. മോനെ നാം ഇവനെ പേടിച്ചു ജീവിക്കണം. അവനെ അനുസരിച്ചില്ലെങ്കില്‍ ദുഷ്ടനായ ഹ്യൂം നമ്മെ വധിക്കും. അപ്പോ എന്നെ വധിക്കുമോ ? ആം അത് കാണാന്‍ എനിക്ക് സാധിക്കില്ല മോനെ . നീ ഇന്നാട്ടില്‍ നിന്ന് രക്ഷപെടുക. ഇന്ന് രാത്രി ഒരു കപ്പല്‍ വരും അതില്‍ നിന്നെ ഞാന്‍ കയറ്റി വിടാം . അപ്പോള്‍ അമ്മയും അച്ഛനും. ഭീ ചോദിച്ചു. ഞങ്ങളെകുറിച്ച് നീ ഒന്നും ഓര്‍ക്കരുത്. നിനക്ക് എന്നെ കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ നിനക്ക് കത്ത് അയയ്ക്കാം. ഭീമിനെ അവന്റെ അമ്മ കപ്പലില്‍ കയറ്റി വിട്ടു. ഹ്യൂം ദേഷ്യത്തില്‍ ഭീമിനെ കൊല്ലാന്‍ ഉത്തരവിട്ടു. ഈ വിവരം സിംഹവര്‍മ്മ വിളംബരം ചെയ്തു. ഭീം എന്ന കുട്ടിയെ ഇവിടെ കണ്ടാല്‍ ഞങ്ങളെ അറിയിക്കുക. പക്ഷേ, ആ നാട്ടില്‍ ഭീം ഇല്ലായിരുന്നു. ഇതറിഞ്ഞ സിംഹവര്‍മ്മ ഹ്യൂമിന്റെ അടുത്തേയ്ക്ക് പോയി. രാജന്‍...ഭീം ഈ നാട്ടില്‍ എവിടെയും ഇല്ല. ദേഷ്യം വന്ന ഹ്യും സിംഹവര്‍മ്മയെ വധിച്ചു. കപ്പലില്‍ കയറി 4 ദിവസം കഴിഞ്ഞ് ഭീം മഞ്ഞ് മൂടിയ ഒരു നാട്ടിലെത്തി. അവിടുത്തെ ജനങ്ങള്‍ കമ്പിളി വസ്ത്രമാണ് ധരിച്ചിരുന്നത്. അവന് തണുപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല. വല്ലാതെ തണുക്കുന്നു. അപ്പോള്‍ അവന്‍ ഒരു സുന്ദരി പെണ്ണിനെ കണ്ടു. ഏ കുട്ടി ഈ വസ്ത്രം എവിടുന്നാ . ദാ അവിടുന്നാ അവള്‍ അവനെ അവിടെ എത്തിച്ചു. ആ വസ്ത്രങ്ങള്‍ കിട്ടുന്നത് ഒരു ഗുഹയില്‍ നിന്നായിരുന്നു. അവിടെ ഒരു പ്രായമുള്ള അപ്പൂപ്പന്‍ തുന്നിയുണ്ടാക്കുന്നതാണ്. ആ അപ്പൂപ്പനു കൂട്ടയി നില്‍ക്കുന്ന പെണ്ണ് ആയിരുന്നു അത്. ഹ്യൂം ഭീമിനെ കണ്ടുപിടിക്കാനായി കുറെ പേരെ നാലു ദിശയിലുള്ള നാടുകളിലേയ്ക്ക് അയച്ചു. വര്‍ഷം പിന്നിട്ടു ഭീം വളര്‍ന്നു. ആ പെണ്‍കുട്ടിയും വളര്‍ന്നു. എന്നിട്ടും ഹ്യൂമിന്റെ ആളുകള്‍ക്ക് ഭീമിനെ കണ്ടെത്താനായില്ല. ഹ്യൂമിന് ഭീമിനോടുള്ള ദേഷ്യം കൂടി. ഭീമും പെണ്ണും വയസ്സനും നല്ല നല്ല വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അവര്‍ക്ക് കൂടുതല്‍ പണം കിട്ടി തുടങ്ങി. ഒരു ദിവസം ഭീം പെണ്‍കുട്ടിയോട് ചോദിച്ചു . നിന്റെ പെരെന്താ ?. അവള്‍ ഭയന്നുകൊണ്ട് പറഞ്ഞു ഷഹ് നാ. അവളുടെ ഭയം കണ്ടപ്പോള്‍ അവന് സംശയം തോന്നി. അവള്‍ വിയര്‍ക്കുന്നത് അവന്‍ കണ്ടു. അവന്‍ ദേഷ്യത്തില്‍ ചോദിച്ചു സത്യം പറ നീ ആരാണ്. എന്നിട്ട് അവന്‍ അവിടെ ഇരുന്ന മഴു കൈയ്യിലെടുത്തു. അവള്‍ പറഞ്ഞു. വസുന്തര രാമകൃഷ്ണ വര്‍മ്മയുടെ മകള്‍ ആണ് ഞാന്‍. ആ സുന്ദരിയായ പെണ്‍കുട്ടി പറഞ്ഞു. അവന്‍ കോടാലി നിലത്തിട്ടു. എന്നിട്ട് തന്റെ അമ്മ പറഞ്ഞത് ഓര്‍ത്തു. നിനക്ക് 6 വയസ്സ് ആയപ്പോള്‍ രാമകൃഷ്ണ വര്‍മ്മ ആയിരുന്നു ഇവിടുത്തെ രാജാവ് എന്ന്. നീ രാജാവിന്റെ മകളാണോ ? അതെ, അവള്‍ പറഞ്ഞു. പിന്നെ രാജാവ് മരിച്ചതിനു ശേഷം ഹ്യൂം എങ്ങനെ രാജാവായി. കാരണം, അന്ന് രാത്രി ഞാന്‍ കൂട്ടുകാരൊത്ത് കളിക്കുക ആയിരുന്നു. എന്നീട്ട് സന്തോഷത്തോടെ എന്റെ അച്ഛനെ കാണാന്‍ പോയപ്പോഴാണ് അതിനു മുന്‍പ് ഒരു ശബ്ദം കേട്ടത്. ഞാന്‍ എന്താണെന്നറിയാന്‍ അവിടുത്തെ മരച്ചുവട്ടിലിനു പിറകില്‍ നില്‍ക്കുമ്പോഴാണ് എന്റെ അച്ഛ്‌നെ അദേഹത്തിന്റെ തേരില്‍ ഇരുത്തി അദേഹത്തിന്റെ ശരീരം കൊക്കയിലേയ്ക്ക് തള്ളിയിട്ടു. ആരും അത് അറിയാതിരിക്കാന്‍ അദേഹത്തിന്റെ ദേഹത്ത് എന്തോ ഇട്ട് പൊട്ടിച്ചു. ആന്ന് ഒരു ദീപാവലി ആയിരുന്നു. അതുകൊണ്ട് ആളുകള്‍ പടക്കം പൊട്ടിച്ചതാണെന്നെ തോന്നു. ആരാ അത് ചെയ്തത് . നിങ്ങള്‍ പറയുന്ന ആ ക്രൂരനായ രാജാവ് ഹ്യൂം. കൂടെ അച്ഛന്റെ സഹായി ആയിരുന്ന സിംഹവര്‍മ്മയും . അയാള്‍ ചതിയനായിരുന്നോ. അതെ, ഭീം ... ഹ്യൂമിന്റെ ആളുകള്‍ക്ക് ഭീമിനെ കിട്ടിയില്ല. ഇനി നമ്മള്‍ എന്ത് ചെയ്യും ഒരാള്‍ പറഞ്ഞു. ഹ്യൂം പറഞ്ഞു ഭിമിന്റെ കുടുംബത്തെ ഇവിടെ എവിടെയെങ്കിലും കണ്ടാല്‍ അവരെ പിടികൂടുക. വൈകാതെ ഭീമിന്റെ അച്ഛനെയും അമ്മയെയും ഹ്യൂമിന്റെ പടയാളികള്‍ ജയിലിലിട്ടു. അമ്മ ജയിലില്‍ ഇരുന്ന ഒരു പേപ്പര്‍ എടുത്ത് ഭീമിനു കത്തെഴുതാന്‍ തുടങ്ങി. എന്നിട്ട് ഒരു പരുന്തിന്റെ കാലില്‍ കത്ത് കെട്ടി വെച്ചു. വൈകാതെ ആ കത്ത് ഭീമിനു കിട്ടി. ആ കത്തില്‍ ഇങ്ങനെ ആയിരുന്നു. മോനെ ഭീം ഈ ഇനി ഇവിടെയ്ക്ക് ഒരിക്കലും വരാന്‍ പാടില്ല. കാരണം നിനക്ക് ഞങ്ങളെ ഇനി ഒരിക്കലും കാണാനാവില്ല. ഇന്ന് ഹ്യും ഞങ്ങളേ വധിക്കും. അതുകൊണ്ട് ദയവായി നീ ഇവിടെ എത്തരുത്. ഇതറിഞ്ഞ ഭീമിന് കലി കൂടി. ഇല്ല അമ്മേ ഞാന്‍ വരും. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഹ്യൂം. ഇതിനൊരു തീരുമാനം കണ്ടിട്ടേ ജനിച്ച മണ്ണില്‍ നിന്ന് ഈ ഭീം വിടപറയു. ഭീം തന്റെ ആയുധങ്ങളുമായി കപ്പലില്‍ കയറി. നില്‍ക്കു. വസുന്തര പറഞ്ഞു. ഞാനും വരുന്നു. തീരുവാണെല്‍ ഒരുമിച്ച് തീരാം. വേണ്ട ഞാന്‍ ഒറ്റയ്ക്ക് പൊയ്‌ക്കൊള്ളാം വസുന്തര. കപ്പല്‍ നീങ്ങാന്‍ തുടങ്ങി. 4 ദിവസം കഴിഞ്ഞു. ഭീം നാട്ടിലെത്തി . ഭീം നാട്ടില്‍ കെട്ടിയിട്ടിരുന്ന കുതിരയെ അഴിച്ച് അതിന്റെ പുറത്തു കയറി ഹ്യൂമിനു നേരെ പാഞ്ഞു. ഭീം ദേഹത്ത് കയറു കെട്ടി എടുത്തു ചാടി. ഭീം തന്റെ കൈയ്യിലിരുന്ന മഴും ഹ്യൂമിന്റെ പടയ്ക്ക് നേരെ വലിച്ചെറിഞ്ഞു. ഭീം തന്റെ കൈയ്യിലിരുന്ന അമ്പുകള്‍ തൊടുത്തുവിട്ടു. ഭീമിന്റെ അസ്ത്രങ്ങള്‍ ഏറ്റവര്‍ വീഴാന്‍ തുടങ്ങി. ബഹളം കേട്ട ഹ്യും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ താഴേയ്ക്ക് നോക്കി. ഭീം കൊട്ടാരത്തില്‍ കടന്ന് ഹ്യുമിന്റെ പടയാളികളുമായി ഏറ്റുമുട്ടാന്‍ തുടങ്ങി. ഹ്യും കേള്‍ക്കെ ഉച്ചത്തില്‍ അലറി അല്ലയോ ഹ്യും നീ എന്നെ അല്ലെ കത്തിരുന്നത്. ഹ്യുമിന്റെ അറയില്‍ മറ്റു പടയാളികളും വന്നു. എന്നിട്ട് ഭീമിനെ ചങ്ങലയി ബന്ധിതനാക്കി. ഹ്യും ഭീമിനെ വധിക്കാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തു. ഭിം പേടിയില്ലാതെ മുന്നോട്ട് നടന്നു. ഭിം ഹ്യുമിനോടായി പറഞ്ഞു . ഞാന്‍ തോറ്റെന്ന് നീ കരുതേണ്ട. എന്നെ തീര്‍ക്കും മുന്‍പ് നീ ചിന്തിക്കുക. എന്നെ തീര്‍ത്താന്‍ ജനം വെറുതെ ഇരിക്കുമോയെന്ന്. അപ്പോള്‍ ഒരു ശബ്ദം തടവറയില്‍ നിന്നു കേട്ടു നീ വിഷമിക്കേണ്ട ഞാന്‍ സിംഹവര്‍മ്മയുടെ സഹോദരന്‍ ആണ്. അയാള്‍ ഭീമിന്റെ കൈയ്യിലെ കെട്ട് അഴിച്ചു. ഭീമിനു ഒരാള്‍ തോക്ക് എടുത്ത് കൊടുത്തു. ചെയ്ത പാപങ്ങളില്‍ ആര്‍ക്കെങ്കില്‍ കരുണ തോന്നിയാല്‍ നീ രക്ഷപെടും. ഹ്യൂമിനെ ഭീം വെടിവെച്ച് വീഴ്ത്തി. അതോടെ ദുഷ്ടനായ രാജാവിന്റെ ശല്യവും തീര്‍ന്നു, വാളെടുക്കുന്നവന്‍ വളാലെ.. രചന  അഭിഷേക് കൃഷ്ണ പി. ആര്‍ , സുശീല നിലയം , തെക്കന്‍കോട്  തോട്ടുങ്കല്‍ പീടിക , മുവാറ്റുപുഴ .

 

കഥ :  അഭിഷേക് കൃഷ്ണ പി. ആര്‍  ( മുവാറ്റുപുഴ എസ് എന്‍ ഡി പി ഹയര്‍ സെക്കണ്ടറി സ്‌ക്കുളിലെ 8 ആം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് )