CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 12 Seconds Ago
Breaking Now

ലോഡ്ജിലെ മരണം ; യുവതിയെ കൊണ്ടുവന്നത് ഭാര്യയെന്ന പേരില്‍ ; പുലര്‍ച്ചെ റിസപ്ഷനിസ്റ്റ് മുങ്ങി

മുറിയില്‍ താമസിച്ചിരുന്ന ലോഡ്ജിലെ റിസപ്ഷനിസ്റ്റ് ഒളിവിലാണ്.

 കോഴിക്കോട് വടകര സ്വദേശിനിയെ ആറ്റിങ്ങലില്‍ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയില്‍ അസ്മിനയാണ്(38) മരിച്ചത്. ഇവര്‍ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന ലോഡ്ജിലെ റിസപ്ഷനിസ്റ്റ് ഒളിവിലാണ്. കോട്ടയം ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജില്‍ ജോബി ജോര്‍ജ്(30) എന്ന വിലാസമാണ് അഞ്ചു ദിവസം മുന്‍പ് ജോലിക്കു കയറുമ്പോള്‍ ഇയാള്‍ നല്‍കിയിട്ടുള്ളത്. ആറ്റിങ്ങല്‍ മൂന്നുമുക്ക് വാട്ടര്‍സപ്ലൈ റോഡ് ഗ്രീന്‍ ഇന്‍ ലോഡ്ജിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത്. 

മുറി വാടകയ്ക്കെടുത്തശേഷം അസ്മിനയെ മുറിയിലാക്കിയിട്ട് ഇയാള്‍ മറ്റു ജീവനക്കാര്‍ക്കൊപ്പം റിസപ്ഷനിലെത്തി. രാത്രി 1.30ഓടെ ഇയാള്‍ മുറിയിലേക്കു പോയെന്നാണ് മറ്റു ജീവനക്കാര്‍ പോലീസിനോടു പറഞ്ഞത്.

രാവിലെ ഇരുവരെയും കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ വാതിലില്‍ മുട്ടി വിളിച്ചുനോക്കിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നു നോക്കുമ്പോഴാണ് അസ്മിനയെ മരിച്ചനിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകളില്‍ മുറിവുകളുമുണ്ട്. മദ്യക്കുപ്പി ഉടഞ്ഞ് ചിതറിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ 4.30-ന് ജോബി ലോഡ്ജിനു പുറത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആസ്യയാണ് മരിച്ച അസ്മിനയുടെ മാതാവ്.




കൂടുതല്‍വാര്‍ത്തകള്‍.