കൊറോണ വൈറസ് ലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം അദ്ദേഹത്തെ മാറ്റിയതായും ആശുപത്രിയിൽ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
“താൻ ആവശ്യമുള്ളിടത്ത്” നിയുക്തനാക്കാൻ ജോൺസൺ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
55 കാരനായ പ്രധാനമന്ത്രിയെ ഞായറാഴ്ച രാത്രി സ്ഥിരമായ ലക്ഷണങ്ങളുമായി ലണ്ടനിലെ സെന്റ് തോമസ് ആശുപതിയിലായിരുന്നു പ്രവേശിപ്പിച്ചത്.
സർക്കാർ പ്രസ്താവന ഇങ്ങനെ: "ഞായറാഴ്ച വൈകുന്നേരം മുതൽ പ്രധാനമന്ത്രി ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സംരക്ഷണയിലാണ്. കൊറോണ വൈറസിന്റെ സ്ഥിരമായ ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ടു.ഇന്ന് ഉച്ചകഴിഞ്ഞ്, പ്രധാനമന്ത്രിയുടെ നില വഷളായി. അദ്ദേഹത്തിന്റെ മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.ഇതേതുടർന്നു പ്രധാനമന്ത്രിക്ക് മികച്ച പരിചരണം ലഭിക്കുന്നു, എല്ലാ എൻഎച്ച്‌എസ് ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും നന്ദി."
അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം ...