CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 26 Seconds Ago
Breaking Now

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 50 കോടി പിന്‍വലിക്കപ്പെട്ടു, എന്തുകൊണ്ട് അന്വേഷിച്ചില്ല? മുംബൈ പൊലീസിനോട് ബിഹാര്‍ ഡിജിപി

നാല് വര്‍ഷമായി സുശാന്തിന്റെ അക്കൗണ്ടിലെത്തിയ 50 കോടിയില്‍ നിന്നും 50 കോടിയും പിന്‍വലിക്കപ്പെട്ടു. ഇതില്‍ തന്നെ 15 കോടി കഴിഞ്ഞ വര്‍ഷമാണ് പിന്‍വലിക്കപ്പെട്ടത്' ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ മുംബൈ പൊലീസിനെ പരസ്യമായി കുറ്റപ്പെടുത്തി ബിഹാര്‍ പൊലീസ് രംഗത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക വശം മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ വിമര്‍ശിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 50 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടെന്നും അത് മുഴുവന്‍ പിന്‍വലിക്കപ്പെട്ടെന്നും ബിഹാര്‍ ഡിജിപി പറയുന്നു.

'ഞങ്ങള്‍ നിശബ്ദരായി ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിര്‍ണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കും. നാല് വര്‍ഷമായി സുശാന്തിന്റെ അക്കൗണ്ടിലെത്തിയ 50 കോടിയില്‍ നിന്നും 50 കോടിയും പിന്‍വലിക്കപ്പെട്ടു. ഇതില്‍ തന്നെ 15 കോടി കഴിഞ്ഞ വര്‍ഷമാണ് പിന്‍വലിക്കപ്പെട്ടത്' ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു.

ഇത് ആദ്യമായല്ല സുശാന്തിന്റെ കേസില്‍ ബിഹാര്‍  മുംബൈ പൊലീസ് തര്‍ക്കം. സുശാന്തിന്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രവര്‍ത്തിക്കെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ മുംബൈയിലെത്തിയ ബിഹാര്‍ പൊലീസിന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും മുംബൈ പൊലീസ് നല്‍കിയില്ല. അന്വേഷണസംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ മുംബൈയിലെത്തിയ പറ്റ്‌ന എസ്പി വിനയ് തിവാരിയെ മുംബൈ കോര്‍പറേഷന്‍ നിര്‍ബന്ധിത ക്വാറന്റൈില്‍ അയച്ചതും കയ്യില്‍ ക്വാറന്റൈന്‍ സീല്‍ പതിച്ചതും വിവാദമായിരുന്നു. ബിഹാര്‍ ഡിജിപി ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ഐപിഎസ് മെസ്സില്‍ വിനയ് തിവാരിക്ക് താമസ സൗകര്യം ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തി.

'തെളിവുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നതിന് പകരം അവര്‍ എസ്പിയെ വീട്ടുതടങ്കലിലാക്കിയതുപോലെയാണ്. ഇങ്ങനെ നിസ്സഹകരിക്കുന്ന സംസ്ഥാന പൊലീസിനെ ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. കേസ് അന്വേഷണത്തില്‍ മുംബൈ പൊലീസിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഞങ്ങളുമായി സഹകരിക്കണം' ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്‌തെന്നാണ് പിതാവ് കെ കെ സിങിന്റെ പരാതി. കോടികള്‍ റിയ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് സ്വന്തമാക്കി, സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മരണത്തില്‍ സുശാന്തിന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ?ഗുരുതര ആരോപണങ്ങളാണ് റിയക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തത്. എന്നാല്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബിര്‍ സിങ് പറഞ്ഞത് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ലെന്നാണ്.

സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാര്‍ പൊലീസിന് റിയയെ ഇതുവരെ ചോദ്യംചെയ്യാനായിട്ടില്ല. റിയയുടെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.

 

 




കൂടുതല്‍വാര്‍ത്തകള്‍.