CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 10 Seconds Ago
Breaking Now

മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം ; പൊലീസിനും അയല്‍വാസികള്‍ക്കുമെതിരെ കുടുംബം

നാലത്തടുക്ക സ്വദേശിനി ജസീലയാണ് (24 ) ജീവനൊടുക്കിയത്.

നാലത്തടുക്കയില്‍ മോഷണക്കുറ്റം ആരോപിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനും അയല്‍വാസികള്‍ക്കുമെതിരെ കുടുംബം. വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്തത് എന്നും കുടുംബം പറഞ്ഞു. ആത്മഹത്യക്ക് മുന്‍പായി തന്റെ ഭാഗം വിശദീകരിച്ച് യുവതി എടുത്ത വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

നാലത്തടുക്ക സ്വദേശിനി ജസീലയാണ് (24 ) ജീവനൊടുക്കിയത്. ജസീലയ്‌ക്കെതിരെ സ്വര്‍ണമോഷണ കുറ്റം ആരോപിക്കപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അയല്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജസീല ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. ആത്മഹത്യക്ക് മുന്‍പായി ചിത്രീകരിച്ച വീഡിയോയില്‍ ജസീല പറയുന്നത് ഇങ്ങനെയാണ്,'ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസ്സായി. ഞാന്‍ എടുത്തുവെന്നാണ് പറയുന്നത്. ഞാന്‍ അങ്ങനെ ചെയ്തിട്ടുപോലുമില്ല. ഞാന്‍ ഏതൊക്കെയോ ചെക്കന്മാരുമായിട്ട് കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്കെ പറഞ്ഞുനടക്കുകയാണ് അവര്‍. വീട്ടില്‍ ആര്‍ക്കും ഒരു സമാധാനവുമില്ല. ഞാന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണ്? എന്നെ എന്തിനാ ഇങ്ങനെ നാണം കെടുത്തുന്നത്?' എന്നാണ് യുവതി പറയുന്നത്.

ആദൂര്‍ പൊലീസാണ് യുവതിയെ ചോദ്യം ചെയ്തത്. പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുണ്ട്. പരാതി എഴുതിനല്‍കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് അതിന് സമ്മതിച്ചില്ല. യുവതി തന്നെയാണ് എടുത്തത് എന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. ചോദ്യം ചെയ്യുമ്പോള്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. അപമാനിച്ച് ആ കുട്ടിയെ പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലാക്കി എന്നും ജസീലയുടെ ബന്ധു പറയുന്നത്.

 

ആദൂര്‍ പൊലീസിനെതിരെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ജസീലയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പൊലീസ് നല്‍കിയ മാനസിക പീഡനം മൂലമാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് മരണം സംഭവിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.