CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 24 Seconds Ago
Breaking Now

മരിച്ചെന്ന് വിധിയെഴുതി യുവാവിനെ മോര്‍ച്ചറിയിലേക്ക് മാറ്റി; പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കവെ 'ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു ; ഡോക്ടര്‍മാര്‍ക്കെതിരെ ബന്ധുക്കള്‍

ജീവനുള്ളയാളെ കൃത്യമായി ചികിത്സിക്കാതെ അനാസഥ കാണിച്ച മഹാലിംഗപുരം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവിന് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ പുനര്‍ജന്മം. ബാഗല്‍കോട്ടിലെ മഹാലിംഗപുര ടൗണിലെ 27കാരനായ ശങ്കര്‍ ഷണ്‍മുഖ് ഗോംബിയെയാണ് ഡോക്ടര്‍മാര്‍ അശ്രദ്ധമായി ചികിത്സിച്ചതും മോര്‍ച്ചറിയിലേക്ക് അയച്ചതും.

മൃതദേഹപരിശോധനയ്ക്കായി പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്ക് മാറ്റിയതിനിടെ ഇയാളുടെ കാലുകള്‍ അനങ്ങുന്നത് കണ്ട മോര്‍ച്ചറി ജീവനക്കാരാണ് ഷങ്കറിന്റെ രക്ഷകരായത്. ഇവര്‍ ഇക്കാര്യം ബന്ധുക്കളെയും മറ്റ് ആശുപത്രിജീവനക്കാരെയും അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ പിന്നീട് യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ചികിത്സയോട് പ്രതികരിച്ചുവരുന്നതായി സ്വകാര്യ ആശുപത്രി അറിയിച്ചു.

ജീവനുള്ളയാളെ കൃത്യമായി ചികിത്സിക്കാതെ അനാസഥ കാണിച്ച മഹാലിംഗപുരം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് ബൈക്കപകടത്തില്‍ ശങ്കര്‍ ഷണ്‍മുഖിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച യുവാവിനെ മണിക്കൂറുകള്‍ക്കുശേഷം വെന്റിലേറ്ററില്‍നിന്ന് മാറ്റി. ഇതോടെ ബന്ധുക്കള്‍ യുവാവിനെ മഹാലിംഗപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചതിനുശേഷം യുവാവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹ പരിശോധനയ്ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടാണ് യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.