CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 50 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ഫ്‌ളൂ ദുരന്തം; ഫ്‌ളൂ സീസണ്‍ ചൂടുപിടിക്കുമ്പോഴും സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് ഡോക്ടര്‍മാര്‍; ജലദോഷത്തിന് വരെ എ&ഇയിലെത്തുന്ന രോഗികള്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍ത്ത് സര്‍വ്വീസ്; തിരക്കേറിയ വിന്ററില്‍ ചെറിയ കാര്യങ്ങളുമായി ബുദ്ധിമുട്ടിക്കരുതെന്ന് അപേക്ഷ!

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എക്കാലത്തെയും വലിയ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

അടുത്ത ആഴ്ചയോടെ ബ്രിട്ടനില്‍ ഫ്‌ളൂ സീസണ്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ആശുപത്രികളില്‍ ഫ്‌ളൂ കേസുകള്‍ പതിയെ തലപൊക്കുന്ന സാഹചര്യത്തിലാണ് തിരിച്ചടി നേരിടേണ്ടി വരുമെന്ന് വ്യക്തമാകുന്നത്. കൂടാതെ ഇക്കുറി റെക്കോര്‍ഡ് തോതില്‍ കേസുകളുടെ എണ്ണം ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ഈ വര്‍ഷത്തില്‍ സാധാരണ കാണുന്നതിനേക്കാള്‍ ബെഡ് കൈയടക്കിയ ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ തന്നെ കൂടുതലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എക്കാലത്തെയും വലിയ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടം കൊണ്ട് ഈ മുന്നേറ്റം നില്‍ക്കില്ലെന്നതാണ് ഹെല്‍ത്ത് സര്‍വ്വീസിനെ ഭയപ്പെടുത്തുന്നത്. 

ഇതിനിടയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് ക്രൂരവും, കണക്കുകൂട്ടിയുള്ളതുമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി കുറ്റപ്പെടുത്തി. സുപ്രധാന സമയത്ത് പണിമുടക്കുന്നത് ദുരിതം സൃഷ്ടിക്കുമെന്നാണ് മാക്കിയുടെ ഓര്‍മ്മപ്പെടുത്തല്‍. നിലവില്‍ വാര്‍ഡുകളില്‍ 2000 ഫ്‌ളൂ രോഗികളുണ്ട്. ഇത് അടുത്ത ആഴ്ചയോടെ 8000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം റെക്കോര്‍ഡ് തോതില്‍ എ&ഇ ചികിത്സ ആവശ്യമില്ലാത്ത ആളുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തുന്നതിന് എതിരെ എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വിന്ററില്‍ 200,000-ലേറെ അനാവശ്യ കേസുകളാണ് എ&ഇയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. മൂക്കടപ്പ് മുതല്‍ ഇക്കിളിന് വരെ ആളുകള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ചെറിയ വിഷയങ്ങള്‍ക്ക് എവിടെ ചികിത്സ തേടണമെന്ന പ്രചരണ പരിപാടിക്ക് എന്‍എച്ച്എസ് തുടക്കം കുറിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.