CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 22 Seconds Ago
Breaking Now

ഇറാനില്‍ കൂട്ടക്കുരുതി തുടരുന്നു; പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു ; പ്രതിഷേധക്കാരെ വധിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ്

കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു. പ്രതിഷേധക്കാര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും ട്രംപ് പ്രതികരിച്ചു. പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയന്‍-കുര്‍ദിഷ് വിമതസേന അവകാശപ്പെട്ടു.

കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്റര്‍നെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രതികരിച്ചു. ഇറാന്‍ ജനതയുടെ കൊലയാളികള്‍ ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണെന്ന് ഇറാന്‍ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കുറ്റപ്പെടുത്തി.

പതിനേഴ് ദിവസമായി തുടരുന്ന പ്രക്ഷോഭം 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകരെ സുരക്ഷാ സേനയും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സും കൂട്ടക്കുരുതി ചെയ്യുകയാണെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെ യുഎന്‍ മനുഷ്യവകാശ കൗണ്‍സില്‍ അപലപിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.