CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 35 Seconds Ago
Breaking Now

ഫ്രാന്‍സ് മൊറോക്കോ പോരാട്ടം നിയന്ത്രിക്കുന്ന റഫറിമാരെല്ലാം അര്‍ജന്റീനക്കാര്‍ ; ആശങ്കയില്ലെന്ന് ഫ്രഞ്ച് പരിശീലകന്‍

എന്നാല്‍ റഫറിമാര്‍ ആരെന്നതില്‍ വിഷയമില്ലെന്നാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാം പറയുന്നത്.

ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുകയാണ്. രാത്രി 1.30ന് നടക്കുന്ന ആദ്വ ക്വാര്‍ട്ടറില്‍ മൊറോക്കോയും ഫ്രാന്‍സും ഏറ്റുമുട്ടുകയാണ്. അര്‍ജന്റീന ഈജിപ്ത് പ്രീക്വാര്‍ട്ടറിലെ റഫറിയിങ്ങിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ഫ്രാന്‍സ് മൊറോക്കോ പോരാട്ടത്തില്‍ മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്റീനക്കാരായ റഫറിമാരാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

എന്നാല്‍ റഫറിമാര്‍ ആരെന്നതില്‍ വിഷയമില്ലെന്നാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാം പറയുന്നത്.

മൊറോക്കെയ്‌ക്കെതിരെയാണ് കളിക്കുന്നതെന്നും റഫറിമാര്‍ എതിരാളികളല്ലെന്നും ഫ്രാന്‍സ് പരിശീലകന്‍ മത്സരത്തിന് മുമ്പ് പ്രതികരിച്ചു. 

ഓണ്‍പിച്ച് റഫറി ഫക്കുണ്ടോ ടെല്ലോയ്ക്ക് പുറമേ മത്സരം നിയന്ത്രിക്കുന്ന അസിസ്റ്റന്റ് റഫറിമാരും റിസര്‍വ് അസിസ്റ്റന്റും ഫോര്‍ത്ത് ഓഫിഷ്യലും അര്‍ജന്റീനക്കാരാണ്. എന്നാല്‍ റഫറിമാരല്ല മൊറോക്കയാണ് എതിരാളികളെന്നും റഫറിമാരില്‍ വിശ്വാസമുണ്ടെന്നും ദെഷാം വ്യക്തമാക്കി.

കിലിയന്‍ എംബപെ നയിക്കുന്ന ഫ്രാന്‍സിനെ പിടിച്ചുകെട്ടാന്‍ അച്‌റഫ് ഹാക്കിമിയുടെ മൊറോക്കോയ്ക്കാകുമോ എന്നറിയാം. ഇക്കുറി ഫ്രാന്‍സിന്റെ വരവ് വലിയ ആത്മവിശ്വാസത്തിലാണ്. ഏതായാലും ഇനി മണിക്കൂറുകള്‍ മാത്രം ആവേശം നിറഞ്ഞ ആ പോരാട്ടത്തിനായി.




കൂടുതല്‍വാര്‍ത്തകള്‍.