CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 43 Seconds Ago
Breaking Now

കുട്ടിയെ പീഡിപ്പിച്ചവന് 169 ചൂരലടി; 52 അടി കിട്ടിയപ്പോഴേക്കും കുഴഞ്ഞുവീണു; ബാക്കിയുള്ള കണക്ക് സുഖം പ്രാപിച്ച ശേഷം രണ്ടാം വട്ടം തീര്‍ക്കും!

മദ്യപാനം, പ്രണയബന്ധം, സ്വവര്‍ഗ്ഗ പ്രേമം എന്നിങ്ങനെയുള്ളവയ്‌ക്കെല്ലാം ഇവിടെ അടി ശിക്ഷയാണ് നടപ്പാക്കുക

കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിക്ക് കുഴഞ്ഞുവീഴുന്നത് വരെ ചൂരലടി. ഇന്തോനേഷ്യന്‍ നഗരമായ ബന്താ അസെയിലെ ശരിയത്ത് നിയമങ്ങള്‍ നിലനില്‍ക്കുന്ന പ്രവിശ്യയിലാണ് കുട്ടിയെ പീഡിപ്പിച്ചവന് അര്‍ഹമായ ശിക്ഷ ഒരുക്കിയത്. റോണി എന്നുപേരുള്ള കുറ്റവാളിക്ക് പൊതുസ്ഥലത്ത് വെച്ച് 169 ചൂരടലി നല്‍കാനാണ് വിധിച്ചത്. 52 അടികിട്ടിയപ്പോഴേക്കും ഇയാള്‍ കുഴഞ്ഞുവീണു. 

അടിതുടര്‍ന്ന് ഏറ്റുവാങ്ങാന്‍ പ്രതിക്ക് ശേഷിയില്ലെന്ന് മെഡിക്കല്‍ എക്‌സാമിനര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ ബാക്കിയുള്ള അടി പിന്നീട് നല്‍കാന്‍ തീരുമാനമായി. 117 അടികളാണ് കുറ്റവാളിയെ കാത്തിരിക്കുന്നത്. ആറ് മാസക്കാലത്തെ ശിക്ഷ ഏറ്റുവാങ്ങിയ ശേഷമാണ് ചൂരലടി നടത്തിയത്. 175 അടികളാണ് ആദ്യം വിധിച്ചതെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഓരോ മാസത്തിനും ഓരോ അടി വീതം കുറയും. ഇങ്ങനെയാണ് അടിയുടെ എണ്ണം 169 ആയി ചുരുക്കിയത്. 

52 തവണ അടി വാങ്ങിയപ്പോഴേക്കും പുറത്ത് നീരുവന്ന് വീര്‍ത്തിരുന്നു. ഇത് തുടര്‍ന്നാല്‍ രക്തധമനികള്‍ പൊട്ടി ചോര പുറത്തുവരുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് പരിഗണിച്ചാണ് നല്ലൊരു സമയത്തേക്ക് ബാക്കിയുള്ള ശിക്ഷ മാറ്റിവെച്ചത്. ചൂതാട്ടത്തിന് പിടിക്കപ്പെട്ട മറ്റ് അഞ്ച് പേര്‍ക്കൊപ്പമാണ് റോണിയുടെ ശിക്ഷ നടപ്പാക്കിയത്. ഇവര്‍ക്ക് എട്ട് ചൂരലടി വീതമാണ് ലഭിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ചൂരല്‍ കൊണ്ടുള്ള അടി നടപ്പാക്കുന്ന സ്ഥലമാണ് ബന്താ അസെ. ശരിയത്ത് നിയമമാണ് ഇവിടെ നിലനില്‍ക്കുന്നത്. 

മദ്യപാനം, പ്രണയബന്ധം, സ്വവര്‍ഗ്ഗ പ്രേമം എന്നിങ്ങനെയുള്ളവയ്‌ക്കെല്ലാം ഇവിടെ അടി ശിക്ഷയാണ് നടപ്പാക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.