CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 10 Seconds Ago
Breaking Now

ലോക 'അനാരോഗ്യ' സംഘടന; സുരക്ഷിതമായ വാക്‌സിന്‍ ഒരിക്കലും കണ്ടെത്തില്ലെന്ന് ഡബ്യുഎച്ച്ഒ ഡയറക്ടര്‍; ഫ് ളൂവിനെ തോല്‍പ്പിച്ച് ജീവനെടുത്ത് വൈറസ്

ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധിച്ച് 7 ലക്ഷത്തോളം പേരാണ് മരിച്ചത്

കൊവിഡ്-19 രോഗത്തെ ഒറ്റ ബുള്ളറ്റിന് തീര്‍ക്കാനുള്ള പരിഹാരം ഒരിക്കലും സംഭവിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി. വൈറസിന് എതിരെ സുരക്ഷിതവും, ഫലപ്രദവുമായ വാക്‌സിന്‍ പരീക്ഷിച്ച് നിര്‍മ്മിക്കാനുള്ള മത്സരത്തിലാണ് ലോകത്തിലെ വിവിധ രാജ്യങ്ങള്‍. 

എന്നാല്‍ പ്രവര്‍ത്തനസജ്ജമായ ഒരു വാക്‌സിന്‍ ശാസ്ത്രലോകത്തിന് ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്നാണ് ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസിന്റെ പ്രവചനം. മഹാമാരിയെ തടഞ്ഞുനിര്‍ത്താനുള്ള ശ്രമങ്ങള്‍ നിലവില്‍ അടിസ്ഥാന തലത്തിലേക്ക് താഴ്ന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ ടെസ്റ്റ്, ട്രേസ്, ഐസൊലേറ്റ് സ്‌കീമുകള്‍ ഫലപ്രദമായി നടപ്പാക്കണം. 

വൈറസ് ആകെ രോഗികളില്‍ 0.6 ശതമാനം പേരുടെ ജീവനെടുക്കുന്ന സ്ഥിതിയാണെന്ന് ഡബ്യുഎച്ച്ഒ ടോപ്പ് എപ്പിഡെമോളജിസ്റ്റ് ഡോ. മരിയ വാന്‍ കെര്‍ഖോവ് വ്യക്തമാക്കിയിട്ടുണ്ട്. സീസണല്‍ ഫ് ളൂവിനേക്കാള്‍ ആറിരട്ടി മാരകമായി ഇതോടെ കൊറോണ മാറുന്നു. ഏകദേശം 167 പേരില്‍ ഒരാള്‍ വീതം മരിക്കുന്നുവെന്ന സ്ഥിതി വളരെ ഉയര്‍ന്നതാണെന്നും ഡോ. മരിയ കൂട്ടിച്ചേര്‍ത്തു. 

ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധിച്ച് 7 ലക്ഷത്തോളം പേരാണ് മരിച്ചത്. ഫലപ്രദമായ വാക്‌സിന്‍ തയ്യാറാക്കാമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴാണ് ആരോഗ്യ സംഘടന ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.