CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 44 Seconds Ago
Breaking Now

യു.എസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികവുമായി ഇറാന്‍

അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കുകയോ പിടികൂടുകയോ ചെയ്ത് കൈമാറുന്ന ഏതൊരാള്‍ക്കും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് സൈന്യത്തിന്റെ വകയായി 30,000 ഡോളറിന് തുല്യമായതോ അല്ലെങ്കില്‍ 5 ബില്യണ്‍ തൊമാനോ പാരിതോഷികമായി ലഭിക്കുമെന്ന് ഹതാമി പറഞ്ഞു.

അമേരിക്കന്‍ സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഒരു സ്ത്രീയാണ് ഈ കൃത്യം നടത്തുന്നതെങ്കില്‍ പ്രതിഫലം ഇരട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന ജനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള ആവശ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഇറാനിയന്‍ സൈനിക മേധാവി അമീര്‍ ഹതാമി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എയോട് പറഞ്ഞു.

അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കുകയോ പിടികൂടുകയോ ചെയ്ത് കൈമാറുന്ന ഏതൊരാള്‍ക്കും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് സൈന്യത്തിന്റെ വകയായി 30,000 ഡോളറിന് തുല്യമായതോ അല്ലെങ്കില്‍ 5 ബില്യണ്‍ തൊമാനോ പാരിതോഷികമായി ലഭിക്കുമെന്ന് ഹതാമി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ധീരരായ ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പദ്ധതി എപ്പോള്‍ എവിടെ നടത്തണമെന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.

യു.എസ് സൈനികര്‍ മേഖലയില്‍ നിന്ന് പുറത്തുപോകണമെന്ന ഇറാന്റെ ആവശ്യവും ഹതാമി ആവര്‍ത്തിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് ഇനി അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിലില്‍ തകര്‍ന്ന എഫ്-15 വിമാനത്തിന്റെ ആയുധ സംവിധാന ഉദ്യോഗസ്ഥനെ വീണ്ടെടുക്കുന്നതിനായി 200 ഓളം യുഎസ് ഉദ്യോഗസ്ഥരും 170 ലധികം വിമാനങ്ങളും ഉള്‍പ്പെട്ട ഒരു പ്രധാന രക്ഷാപ്രവര്‍ത്തനം നടത്തിയതൊഴിച്ചാല്‍ നിലവില്‍ ഇറാനില്‍ യു.എസ് കരസേനയുടെ വിന്യാസമില്ല. ഈ സാഹചര്യത്തിലാണ് ഇറാന്റെ പ്രഖ്യാപനം.

ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ഏപ്രിലില്‍ വെടിനിര്‍ത്തലിലൂടെ പോരാട്ടം നിലയ്ക്കുകയും, ജൂണില്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പിന്നീട് അത് പരാജയപ്പെടുകയും ചെയ്തു. അന്നുമുതല്‍, പ്രത്യേകിച്ച് തെക്കന്‍ ഇറാനിലുളള ഹോര്‍മുസ് കടലിടുക്കിന് ചുറ്റും ഇറാനും യു.എസും ഇടയ്ക്കിടെ പരസ്പരം വെടിയുതിര്‍ത്തിട്ടുണ്ട്. വലിയ നയതന്ത്ര വഴിതിരിവുകള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മധ്യസ്ഥരിലൂടെയുള്ള പരോക്ഷ ആശയവിനിമയങ്ങള്‍ തുടരുന്നുണ്ട്. സംഘര്‍ഷം ആരംഭിച്ചതിനുശേഷം പതിനേഴ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ഇറാനുപുറത്താണ് ഇവരെല്ലാം കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജൂലൈ മാസത്തിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.